തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രന് എതിരായ ഫോൺ കെണി കേസിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ശശീന്ദ്രനെതിരെ തനിക്ക് പരാതിയില്ലെന്ന് വനിതാ മാദ്ധ്യമ പ്രവർത്തക കോടതിയെ അറിയിച്ചിരുന്നു.
ആരും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തക കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി വിധി ശശീന്ദ്രന് നിർണ്ണായമാണ്. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലയെന്നും ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി പറഞ്ഞു.
കേസ് തീരുന്ന മുറയ്ക്ക് ശശിന്ദ്രനെ മന്ത്രി ആക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: