ആലപ്പുഴ: തുറവൂരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും. എല്ലാത്തരം ബാധ്യതകളും നല്‍കേണ്ടത് വാങ്ങി തരാന്‍ മഹല്ല് കമ്മറ്റി തയ്യാറാകാതെ രണ്ടാം വിവാഹത്തിന് കൂട്ട് നിന്നെന്ന് ആരോപിച്ചാണ് വടക്കനാര്യാട് മഹല്ല് കമ്മറ്റി മുന്നില്‍ നിഷയും മക്കളും സമരം ചെയ്യുന്നത്.
2005 ല്‍ ആലപ്പുഴ കുത്തിയതോട് മഹല്ലില്‍ വെച്ചായിരുന്നു നിഷയും ഷിഹാബും മുസ്ലീം മതാചാര പ്രകാരം കല്യാണം കഴിച്ചത്. ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ട്. കുട്ടികള്‍ക്കും തനിക്കും ഷിഹാബ് ചെലവിനു നല്‍കാതെ ആയതോടെ ആണ് ബന്ധത്തില്‍ വിള്ളല്‍ വീണത്. പിന്നീട് നിഷ കുടുംബ കോടതിയെ സമീപിച്ചു . കേസില്‍ ശിഹാബ് പതിനഞ്ചു ലക്ഷം രൂപ നല്‍കണം എന്നായിരുന്നു വിധി. എന്നാല്‍ വിധിയെ ലംഘിച്ചു കൊണ്ടാണ് തന്നെ പോലും അറിയിക്കാതെ ഷിഹാബ് മുതലാഖ് ചൊല്ലി രണ്ടാം വിവാഹം കഴിച്ചതെന്ന് നിഷ പറയുന്നു .
രണ്ടാം വിവാഹം കഴിഞ്ഞു ആറ് മാസം കഴിഞ്ഞിട്ടും ഈ തുക ഇയാള്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷിഹാബിന് രണ്ടാം വിവാഹം നടത്തി കൊടുത്ത വടക്കനാര്യാട് മുസ്ലീം പള്ളിക്കു മുന്നില്‍ നിഷ സമരം നടത്തുന്നത്. വധ ഭീക്ഷണി ഉള്‍പ്പെടെ തനിക്ക് നേരെ ഉണ്ടെന്നും ഇവര്‍ ആരോപിക്കുന്നു .
നീതി ലഭിക്കുനത് വരെ സമരം തുടരാനാണ് നിഷയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: