തിരുവനന്തപുരം: എ.കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ കെണികേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി. തൈക്കട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. പ്രോസിക്യൂഷന് അനുകൂലമായി യുവതി പറയാത്തത് പേടികൊണ്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും.
അതേസമയം എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് പറഞ്ഞു. വിധി വന്നതിനു ശേഷം എത്രയും വേഗത്തില്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രനെതിരെ തനിക്ക് പരാതിയില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു.
ആരും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തക കൂടിയായ യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി വിധി ശശീന്ദ്രന് നിർണ്ണായമാണ്. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലയെന്നും ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: