ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ഷാലിമാര്ബാഗിലായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
രാജ് റാണിയ്ക്ക് രണ്ട് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സമയത്ത് വീടിന്റെ പരിസരത്ത് ചുറ്റിതിരിഞ്ഞ ലോട്ടറിക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബന്ധുക്കളെയും സമീപവാസികളെയും പോലീസ് ചോദ്യം ചെയ്തു.
രാജ് റാണിയുടെ മകനാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മോഷണം ശ്രമം നടന്നിട്ടുണ്ടെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജ് റാണിയെ കണ്ടെത്തിയത്. പോലീസ് അന്വേഷണം കൂടുതല്‍ ഊര്ജിതമാക്കിയുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: