കണ്ണൂര്‍: ചൈനയ്ക്ക് വേണ്ടി വാദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നത് തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പിണറായി വിജയന് പറഞ്ഞു. ഇതിനെതിരെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നുവരുന്നുവെന്നും പിണറായി പറഞ്ഞു.
അമേരിക്കയ്ക്ക് എതിരെയുള്ള ശക്തിയായി ചൈന വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ചൈനയെ തകര്‍ക്കാനാണ് ശ്രമം. ഈ ശ്രമങ്ങളില്‍ ഇന്ത്യ അമേരിക്കയ്ക്ക് അനുകൂല നിലപാട് എടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
നേരത്തെ ചൈനയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വന്നിരുന്നു. ചൈനയെ ഇന്ത്യ അടങ്ങുന്ന ലോക രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.
പ്രതിനിധി നഗറില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഒ.വി നാരായണന് പതാക ഉയര്‍ത്തിയതോടെയാണ്; മൂന്നു ദിവസത്തെ സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. 18 ഏരിയ കമ്മറ്റികളില്‍ നിന്നുള്ള 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പിണറായിയെ കൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജന്, പി.കെ ശ്രീമതി മന്ത്രിമാരായ ഏ.കെ ബാലന്, എം.എം മണി, കെ.കെ ശൈലജ തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: