കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. വരുമാനത്തേക്കാള്‍ 314 ശതമാനം വര്‍ധനവ് ഉണ്ടായതായി എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 11 കോടി രൂപയുടെ അനധികൃത സ്വത്താണ് സൂരജ് ആര്‍ജിച്ചിരിക്കുന്നത്.
പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് ടി.ഒ.സൂരജ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നേരത്തെ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുത്തി, തൃശൂര്‍ ജില്ലകളില്‍ ഫ്ളാറ്റുകള്‍, ഭൂമി, വാഹനങ്ങള്‍ എന്നിവ സൂരജ് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ആര്‍ജിച്ചിരിക്കുന്നത് സൂരജാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമി പേരുകളിലുമായി മൂന്നൂറ് ഇരട്ടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: