ന്യൂദല്‍ഹി: റെയില്‍വേ വികലാംഗര്‍ക്കുള്ള ആനുകൂല്യസര്ട്ടിഫിക്കറ്റുകളില് മാറ്റം വരുത്തുന്നു. വികലാംഗര്‍ എന്നതിനു പകരം ദിവ്യാംഗ് എന്നാണ് എഴുതുക. രണ്ടു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗവൈകല്യമുള്ളവരെ ദിവ്യാംഗ് എന്ന് വിളിക്കണമെന്ന് നിര്‍ദേശിരുന്നു. . ഫെബ്രുവരി ഒന്നു മുതല്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരും.
ഇതനുസരിച്ച് ബ്ലൈന്‍ഡ് എന്നിടത്ത് വിഷ്വല്‍ ഇംപെര്മെന്റ് (കാഴ്ചയ്ക്ക് ക്ഷയം), ഡഫ്, ഡംപ് (ബധിര-മൂകര്‍) എന്നിടത്ത് സംസാരത്തിനും കേഴ്വിക്കും ക്ഷയം വന്നവര്‍ എന്നയര്ത്ഥത്തില് ഹിയറിംഗ് ആന്‍ഡ് സ്പീച്ച് ഇംപെര്മെന്റ് എന്നും ഫിസിക്കലി ചലഞ്ച്ഡ് എന്നിടത്ത് ദിവ്യാംഗന് (അശക്തരായവര്‍) എന്നും മാറ്റം വരുത്തും.
കേന്ദ്ര റെയില്‍വേ മന്ത്രാലയം ആനുകൂല്യ സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ 53 തരം ആനുകൂല്യങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പൗരന്മാര്ക്ക് നല്‍കുന്നത്. ഇതിനായി പ്രതിവര്‍ഷം 16,00 കോടി മാറ്റി വയ്ക്കുന്നുണ്ട്.
ബധിര-മൂക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫസ്റ്റ്-സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ യാത്രകള്‍ക്ക് 50 ശതമാനം കിഴിവാണ് നല്‍കുക. കാഴ്ചയ്ക്ക് ക്ഷയം വന്നര്‍ക്ക് ഫസ്റ്റ്-സെക്കന്‍ഡ്, സ്ലീപ്പര്‍ എസി ചെയര്‍കാര്‍, എസി 3 ടെയര്‍ യാത്രകള്‍ക്ക് 75 ശതമാനവും എ.സി 2ടെയര്‍ എസി ഫസ്റ്റ് ക്ലാസ് എന്നീ യാത്രകളില്‍50 ശതമാനവും കിഴിവുണ്ടാകും.
മറ്റ് അംഗപരിമിതര്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ്, സ്ലീപ്പര്‍, എസിചെയര്‍കാര്‍, എസി 3 ടെയര്‍ യാത്രകള്‍ക്ക് 75 ശതമാനവും എസി 2 ടെയര്‍, എസി ഫസ്റ്റ് ക്ലാസ് യാത്രകള്‍ക്ക് 50 ശതമാനവും കിഴിവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: