ഹൈദരാബാദ് : തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുണ്ടം ജില്ലയിലെ രണ്ടിടത്ത് മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പോലീസിനു വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
ഇരുവരും മുന്‍ മാവോയിസ്റ്റ് ഭീകരരാണ്. ഇതുകൂടാതെ മൂന്നു സംഭവങ്ങളിലായി ഛത്തീസ്ഗഢ് അതിര്‍ത്തിക്കു സമീപത്തെ നിരവധി വാഹനങ്ങളും മാവോയിസ്റ്റ് ഭീകരര്‍ കത്തിച്ചു.
വീരപുരം ഗ്രാമത്തിലെ പി. ജോഗയ്യയെയാണ് കൊല്ലപ്പെട്ടത്. സുര്യനഗറിലുണ്ടായ നടത്തിയ വെടിവെപ്പില്‍ എം. രമേഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. വെടിയേറ്റത് കൈയ്യിനായതിനാല് ഇയാള്‍ നിസ്സാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. നാല് ട്രക്ക്, രണ്ട് ജെസിബി, ഒരു ട്രാക്ടര്‍ എന്നിവയാണ് ഭീകരര്‍ തീവെച്ച് നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: