കോഴിക്കോട്: ഓഖി ദുരന്തസമയത്തും ശേഷവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി. വിദഗ്ദ്ധന് ദുരന്തം ഉണ്ടാകുന്ന സമയത്ത് വിദേശത്തായിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടവിധത്തില്‍ ഇടപെടാനായില്ല. സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് തുണയാകേണ്ടിയിരുന്ന, സംസ്ഥാനത്തെ കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകള്‍ പലയിടങ്ങളിലും കട്ടപ്പുറത്തായിരുന്നു.
മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വകുപ്പ് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി അതോറിറ്റി രൂപീകരിക്കുമ്പോള്‍ ആവശ്യത്തിന് വിദഗ്ദ്ധന്മാരെ ഉള്‍പ്പെടുത്തിയില്ല. കേന്ദ്രം ദുരന്ത നിവാരണ അതോറിറ്റിക്കായി അനുവദിച്ച പണം ഉപയോഗിച്ച് കേരളം ആസ്ഥാനമന്ദിരം കെട്ടിപ്പൊക്കുകയാണ് ചെയതത്. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ആകട്ടെ അവര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയുമാണ് ചെയ്തത്.
വരുന്ന കേന്ദ്രബജറ്റ് രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ വിഭാഗക്കാര്‍ക്ക് നന്മ പ്രദാനം ചെയ്യുന്നതായിരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണം ലഭിക്കുന്ന ബജറ്റ് ആയിരിക്കുമത്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി ചെലവഴിക്കേണ്ടതും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാനത്തിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: