തിരുവനന്തപുരം: പേരൂര്‍ക്കട ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം നിലച്ചു. മെഡിക്കല്‍ കോളേജ്, കുമാരപുരം, ഉള്ളൂര്‍, കേശവദാസപുരം, കുറവന്‍കോണം, കവടിയാര്‍ ഭാഗങ്ങളിലാണ് കുടിവെള്ള വിതരണം പൂര്‍ണമായി നിലച്ചത്. ശനിയാഴ്ച രാവിലെയോടെ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴിന് വന്‍ശബ്ദത്തില്‍ പൈപ്പ് പൊട്ടുകയായിരുന്നു. പേരൂര്‍ക്കടയില്‍ നിന്ന് മെഡിക്കല്‍ കോളജ് പരിസരങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം പ്രിമോ പൈപ്പാണ് വന്‍ ശബ്ദത്തില്‍ പൊട്ടിയത്. മാസങ്ങള്‍ക്കുമുമ്പ് ഇതേഭാഗത്ത് വാട്ടര്‍അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇവിടെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്.
പെപ്പ് പൊട്ടിയതുമൂലം ഈ ഭാഗത്തെ ടാര്‍ മുഴുവന്‍ ഒലിച്ചുപോയി. പേരൂര്‍ക്കട ജങ്ങ്ഷനില്‍നിന്ന് വഴയില റോഡിലൂടെ ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ വെള്ളം പരന്നൊഴുകി. പൈപ്പ് പൊട്ടിയതുമൂലം ഈ ഭാഗത്തെ വാഹനഗതാഗതം താറുമാറായിട്ടുണ്ട്.
കഴിഞ്ഞതവണ അറ്റകുറ്റപ്പണി നടത്തിയ റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാത്തതാണ് വാഹനങ്ങളുടെ മര്‍ദംമൂലം പൈപ്പ് വീണ്ടും പൊട്ടാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: