തിരുവനന്തപുരം: കുറ്റവിമുക്തനായതോടെ എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള സാധ്യത തെളിയുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് ടി.പി. പീതാംബരന് അറിയിച്ചു.
ശശീന്ദ്രന് രാജിവെച്ചപ്പോള്‍ പകരക്കാരനായി തോമസ് ചാണ്ടി വന്നെങ്കിലും കായല്‍ക്കയ്യേറ്റ വിവാദത്തില്‍ പെട്ട് ആറു മാസത്തിനുള്ളില്‍ പടിയിറങ്ങി. മന്ത്രി ഇല്ലാതായതോടെ ആദ്യം കുറ്റവിമുക്തനായി വരുന്ന വ്യക്തിക്ക് മന്ത്രിസ്ഥാനം നല്‍കുകയെന്ന നിലപാടാണ് എന്‍സിപി നേതൃത്വം സ്വീകരിച്ചത്. കെ ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന് എന്നിവരെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കാനുള്ള നീക്കമടക്കം നടത്തി.
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ അവസാനിച്ചാലുടന്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതുമാണ്. പുതിയ സാഹചര്യത്തില്‍ അതിന്റെ സാധ്യത സംശയത്തിലായി. എങ്കിലും പ്രതീ്ക്ഷയിലാണ് കോവൂര്‍
മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി 29ന് എന്‍സിപി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. കേന്ദ്രനേതൃത്വമാണ് ഇടതുമുന്നണിയോട് ഔദ്യോഗികമായി മന്ത്രിസ്ഥാനം ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: