ബംഗളൂരു: മലയാളി താരം സഞ്ജു സാംസണ് ഐപിഎല്‍ പതിനൊന്നാം പതിപ്പലേക്കുള്ള താരലേലത്തിന് വമ്പന്‍ നേട്ടം. എട്ടു കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മറ്റ് മലയാളി താരങ്ങളായ കരുണ്‍ നായരെ 5.6 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബും ബേസില്‍ തമ്പിയെ 95 ലക്ഷത്തിന് സണ്‍ റൈസേഴ്സ് ഹൈദരാബാദും ലേലത്തില്‍ പിടിച്ചു.
ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സാണ് ആദ്യ ദിനത്തിലെ വിലയേറിയ താരം. 12.5 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് ബെന്‍ സ്റ്റോക്സിനെ വാങ്ങിയത്. കര്‍ണാടകത്തിന്റെ കെ എല്‍ രാഹുലും മനീഷ് പാണ്ഡ്യയും ഇന്ത്യന്‍ നിരയിലെ വില കൂടിയ താരങ്ങളായി. പതിനൊന്ന് കോടി വീതമാണ് ഇരുവര്‍ക്കും ലഭിച്ചത്. രാഹുലിനെ കിങ്സ് ഇലവന് പഞ്ചാബും മീനിഷിനെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിനെ 7.6 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബ് പിടിച്ചു.
ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനായ ക്രിസ് ലിന്നിനെ 9.5 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പിടിച്ചെടുത്തു. ലിന്നിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. അഫ്ഗനിസ്ഥാന് ലെഗ് സ്പിന്നര്‍ റഷീദ് ഖാനെ ഒമ്പതു കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തി. ചെലവേറിയ രണ്ടാമത്തെ ബൗളറാണ് റഷീദ്. 9.4 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പിടിച്ചെടുത്ത ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏറ്റവും ചെലവേറിയ ബൗളര്‍.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ, രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത താരമെന്ന ബഹുമതി ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കി. 8.80 കോടിക്ക് ക്രുണാലിനെ മുംബൈ ഇന്ത്യന്‍സ് നിലനര്ത്തിയതോടെയാണിത്. കഴിഞ്ഞ വര്‍ഷം രണ്ട് കോടിക്കാണ് ക്രുണാലിനെ മുംബൈ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: