കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ എല്ലാവര്ക്കു വീട് എന്ന മഹത്തായ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനം ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
പ്രധാനന്ത്രി ആവാസ് യോജന എന്ന പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നത്.സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.ജില്ലയില്‍ ഇതുവരെ 607 വീടുകള്‍ക്കാണ് പണം അനുവദിച്ചത്.പട്ടികജാതി വിഭാഗങ്ങള്‍ക്ക് 325ഉം, പട്ടിക വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് 34ഉം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 103ഉം, ജനറല്‍ വിഭാഗങ്ങള്‍ക്ക് 145ഉം വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്.ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല.ഗുണഭോക്താവ് കരാറുവെക്കുന്നതും മറ്റു നടപടിക്രമങ്ങളും ബ്ലോക്ക് പഞ്ചായത്തിലാണ് നടക്കുന്നത്.
അഞ്ച് പഞ്ചായത്തില്‍ പൂജ്യം
ഇതുവരെ ഒരു വീടിനു പോലും അനുമതി നല്‍കാത്ത 5 ഗ്രാമപഞ്ചായത്തുകള്‍ ജില്ലയില്‍ ഉണ്ട്.പള്ളിക്കത്തോട്, മീനച്ചില്‍, മുത്തോലി, കടനാട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകള്‍ ഒരു വീടും നല്‍കിയില്ല
ഒരുവീടുമാത്രം നല്‍കിയത് ജില്ലയില്‍ 7 ഗ്രാമപഞ്ചായത്താണ്.മണിമല,കാഞ്ഞിരപ്പള്ളി,എരുമേലി,ഭരണങ്ങാനം,കരൂര്‍,കൊഴുവനാല്‍,മീനടം ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ ഒരു വീടിനു മാത്രമാണ് അനുമതി നല്‍കിയത്.
രണ്ടു വീടുകള്‍ മാത്രം നല്‍കിയത് 6ഗ്രാമപഞ്ചായത്തുകള്‍.പാറത്തോട്,കോരുത്തോട്,കുട്ടിക്കാനം,അയര്‍ക്കുന്നം,പനച്ചിക്കാട്,വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 6 വീടുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയത്.
മേലുകാവ് മുന്നില്‍
പദ്ധതി നടപ്പിലാക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ മേലുകാവ് മുന്നിലാണ്.35 വീടുകള്‍ അനുവദിച്ചു.25 വീടുകളുമായി തലയോലപ്പറമ്പ് രണ്ടാം സ്ഥാനത്തും, 17 വീടുകളുമായി ചെമ്പ് മൂന്നാം സ്ഥാനത്തിമാണ്.
വൈക്കം മുന്നില്‍, ളാലം പിന്നില്‍
പദ്ധതി നടപ്പാക്കുന്നതില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുന്നിലാണ്.ഇതുവരെ 135 വീടുകള്‍ക്ക്് അനുമതി നല്കിയപ്പോള് ളാലം ബ്ലോക്ക് 3 വീടുകള്ക്കുമാത്രമാണ്് അനുമതി നല്‍കിയത്.ഉഴവൂര്‍ ബ്ലോക്ക് 94 വീടുകള്‍ നല്കി രണ്ടാം സ്ഥാനത്താണ്.കാഞ്ഞിരപ്പള്ളി ബ്ലോക്ക്് 9 വീടുകള്‍ മാത്രമാണ് നല്‍കിയത്.ഈരാട്ടപേട്ട,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകള്‍ 88 വീതം വീടുകള്‍ക്ക് അനുമതി നല്കി.ഏറ്റുമാനൂര്‍ ബ്ലോക്ക് 54, മാടപ്പള്ളി ബ്ലോക്ക്് 38, പള്ളം ബ്ലോക്ക്് 25, പാമ്പാടി ബ്ലോക്ക്് 27, വാഴൂര്‍ ബ്ലോക്ക്് 46 വീടുകള്‍ക്കാണ് ഇതുവരെ അനുമതി നല്‍കിയത്.
നഗരത്തില്‍ 3 ലക്ഷം,
ഗ്രാമത്തില്‍ 1.75 ലക്ഷം
പദ്ധതിക്കായി ഗ്രാമ പഞ്ചായത്തില്‍ 1.75 ലക്ഷവും നഗര പരിധിയില്‍ 3 ലക്ഷവും ആണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.ബാക്കി വരുന്ന തുക ത്രിതല പഞ്ചായത്തുകള്‍ ഗുണഭോക്താവിന് സൗജന്യമായി നല്‍കണം.ഒരു വീടെന്ന സാധാരണക്കാരുടെ സ്വപ്നത്തിനാണ് രാഷ്ട്രീയ തിമിരം ബാധിച്ച കുറെ ഉദ്യോഗസ്ഥര്‍ തുരങ്കം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: