കണ്ണൂര്‍: മമ്പറം പവര്‍ലൂം മൊട്ടയിലെ സനാഥിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുക, മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി.
കാവുംഭാഗം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മമ്പറം പവര്‍ലൂം മൊട്ടയിലെ സത്യനാഥിന്റെ മകന് സനാഥ് 2017 ജനുവരി ഇരുപത്തിയേഴിനാണ് ആത്മഹത്യ ചെയ്തത്. സഹപാഠിയുമായി സെല്‍ഫിയെടുത്തതിന് സനാഥിനെ സ്കൂള്‍ സ്റ്റാഫ് റൂമില്‍ വെച്ച് പുറത്ത് നിന്നുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. മാനസികമായും ശാരീരികവുമായും പീഢനമേല്‍ക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷമായിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധക്കൂട്ടായ്മ നടത്തിയത്.
പ്രതിഷേധക്കൂട്ടായ്മ ആര്.കെ.ഗിരിധരന് ഉദ്ഘാടനം ചെയ്തു. കെ.പി.ഹരീഷ് ബാബു അധ്യക്ഷതവഹിച്ചു. ഷമേജ് പെരളശ്ശേരി, സി.ടി.അഭിജിത്ത്, അച്ഛന് ഒ.സി.സത്യനാഥന്, അമ്മ പുഷ്പജ, സഹോദരി സയനോര, കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. എ.അനില്‍കുമാര്‍ സ്വാഗതവും ജിംസണ് ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: