തലശ്ശേരി: കേരള ശാസ്ത്രകോണ്‍ഗ്രസ്സ് ദേശീയ പ്രദര്‍ശനത്തില്‍ സ്ത്രീ ശാക്തീകരണത്തിനു മാതൃകയായി തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രു സസ്യശാസ്ത്ര ഗവേഷണ ഉദ്യാനവും. നൂറോളം ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ മേളയിലാണ് ഉദ്യാനം വേറിട്ട കാഴ്ച സമ്മാനിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് തലശ്ശേരി സിറ്റി സെന്ററി നടുത്തുള്ള മൈതാനത്താണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
കൃഷി, ഫിഷറീസ്, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങി ആണവ ശക്തി ബഹിരാകാശ ഗവേഷണ മേഖലകള്‍ വരെ ഉള്‍ക്കൊള്ളുന്ന ശാസ്ത്രസാങ്കേതിക മേഖലയിലെ മിക്ക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും നല്‍കിവരുന്ന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഉല്‍പ്പന്ന ശ്രേണിയാണ് ജവഹര്‍ലാല്‍ നെഹ്രു സസ്യശാസ്ത്ര ഗവേഷണ ഉദ്യാനത്തിലെ സാമൂഹ്യകാര്ഷിക സാങ്കേതിക വിഭവ കേന്ദ്രത്തിന്റേത്. ഒന്നരപതിറ്റാണ്ട് മുന്‍പ് കാണിക്കാരുടെ പരമ്പരാഗത ഔഷധ വിജ്ഞാനം അവര്‍ക്ക് ഉപജീവനത്തിന് മുതല്‍ക്കൂട്ടാകും വിധം ‘ജീവനി’ എന്ന ഔഷധ ഉല്‍പ്പന്നമാക്കി തുടക്കം കുറിച്ച പദ്ധതി ഇന്നു പത്തിലധികം ആരോഗ്യ രക്ഷാ ഉല്‍പ്പന്നങ്ങളായി വിപുലപ്പെട്ടുകഴിഞ്ഞു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാനീയം, പച്ചിലച്ചായ, ഔഷധ സോപ്പ്, കൂണ് അച്ചാറുകള്‍, കൊതുകിനെ അകറ്റുന്ന ഹെര്‍ബല്‍ അഗര്‍ബത്തി, മീനില്‍നിന്നും മുട്ടയില്‍നിന്നും ഉള്ള അമിനൊ ആസിഡ് എന്നിവയടങ്ങിയ ഉല്‍പ്പന്ന ശ്രേണിയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ജൈവ സാങ്കേതിക വിദ്യകളുടെ പ്രയൊജനം സമൂഹതിന്റെ എല്ലാതലങ്ങളിലുള്ളവര്ക്കും ലഭ്യമാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ തൊഴിലവസരം മെച്ചപ്പെടുത്തുക എന്ന ദൗത്യത്തോടെയാണ് ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ സാമൂഹ്യകാര്ഷിക സാങ്കേതിക വിഭവ കേന്ദ്രം പ്രവര്‍ത്തമാരംഭിച്ചത്. ജൈവഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനു പുറമെ ഔഷധ സസ്സ്യ കൃഷി, ഗുണനിലവാരമുള്ള വാഴനാര് ഉല്‍പ്പാദനം, കൂണ് കൃഷി, മണ്ണിരകമ്പോസ്റ്റിങ്ങ്, ജൈവ വളനിര്‍മ്മാണം എന്നിവയിലും ഈ കേന്ദ്രം പരിശീലനം നല്‍കിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: