കോഴിക്കോട്: ഫോണ്‍കെണി കേസില്‍ തന്നെ കുറ്റവിമുക്തനാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കോടതിയിലെത്തിയ ഹര്‍ജികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശശീന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധിക്ക് ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമായിരിക്കും അതെന്നും ശശീന്ദ്രന് പ്രതികരിച്ചു. ഫോണ്‍കെണി കേസില്‍ ഇന്നലെ തിരുവനന്തപുരം സി.ജെ.എം കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.
ശശീന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും മുന്മന്ത്രിയെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ശശീന്ദ്രന് അനുകൂലമായ മൊഴിയായിരുന്നു കേസില്‍ മാധ്യമപ്രവര്‍ത്തക കോടതിയില്‍ നല്‍കിയത്. ഇതോടെ ശശീന്ദ്രനെതിരായ കേസ് ദുര്‍ബലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: