ശ്രീനഗര്‍: ഒരിടവേളയ്ക്ക് ശേഷം കശ്മീര്‍ താഴ് വര വീണ്ടും സംഘര്‍ഷത്തിലേക്ക് അമരുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവയ്പ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം, ഷോപിയാംഗ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു.
ഷോപിയാന്‍ ജില്ലയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായത്. യുവാക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ സംഘടിച്ച് സമരം നടത്തുകയാണ്. കടകമ്പോളങ്ങളില്‍ പലതും തുറന്നിട്ടില്ല.
അതേസമയം യുവാക്കളുടെ മരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. വിഘടനവാദികളുടെ കല്ലേറില്‍ നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: