ഫോര്‍ട്ടലേസ(ബ്രസീല്‍): ബ്രസീലില്‍ ആയുധധാരികള്‍ 14 പേരെ വെടിവെച്ചു കൊന്നു. ബ്രസീലിലെ ഫോര്ട്ടാലേസയില് തിരക്കേറിയ ഒരു നിശാക്ലബിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ പരിക്കേറ്റ ആറോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും രണ്ട് മയക്ക്മരുന്ന് മാഫിയകള്‍ തമ്മില്‍ നടന്ന് വന്നിരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണോ കൂട്ടക്കൊലയെന്നും പോലീസിന് സംശയമുണ്ട്. മൂന്ന് കാറുകള്‍ നിറയെ രാവിലെ പന്ത്രണ്ടരയോടെ ക്ലബ്ബിന് മുന്നിലെത്തിയ ആയുധധാരികള്് അരമണിക്കൂറോളം ക്ലബ്ബിന് നേര്‍ക്ക് വെടിയുതിര്‍ത്തുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രതികളെന്നു സംശയിക്കുന്ന ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഉൗര്‍ജിതമാക്കി.
യുഎന്‍ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യമാണ് ബ്രസീല്‍. അടുത്ത കാലത്ത് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വലിയ വര്ധനവുണ്ടായിരിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: