ന്യൂദല്‍ഹി: ഭാരതരത്ന ജേതാവ് അമര്‍ത്യാസെന്‍ വിശ്വാസ വഞ്ചകനെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
പദ്മ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ്സുമായി ബന്ധമുള്ള ചിലര്‍ക്ക് പദ്മ പുരസ്കാരം നല്കി എന്നായിരുന്നു വിമര്‍ശനം. ഇതിനുള്ള മറുപടിയാണ് സ്വാമി നല്‍കിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരെല്ലാം പ്രതിഫലം ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ്. അനാവശ്യമായി പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്നത് കോണ്‍ഗ്രസാണ്. അമര്‍ത്യാസെന്നിന് ഭാരതരത്ന നല്‍കിയത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി ശുപാര്‍ശ ചെയ്തിട്ടാണ്. നളന്ദ അക്കാദമി കൊള്ളയടിച്ചതല്ലാതെ അമര്‍ത്യാസെന്‍ രാജ്യത്തിനു വേണ്ടി എന്താണ് ചെയ്തത്, സുബ്രഹ്മണ്യം സ്വാമി ചോദിച്ചു.
ആര്‍എസ്എസ് പ്രചാരകര്‍ക്ക് പദ്മ അവാര്‍ഡ് നല്‍കിയതിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സൂരജ് വാല പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ ആര്‍എസ്എസ് പ്രചാരകരായ അഞ്ചു പേരുടെ പേരുകള്‍ കുറിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: