കണ്ണൂര്‍: ജനകീയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി സിപിഎം ജില്ലാ സമ്മേളനം. പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ വെളളപൂശാനും നീക്കം. വിവാദങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാന ഭരണത്തെ കുറിച്ചും നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പാര്‍ട്ടി പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്തത്.
ജില്ലയില്‍ സാമൂഹ്യ മേഖലയിലും കാര്‍ഷിക-കുടിവെളള മേഖലയിലും വ്യവസായിക മേഖലയിലും ഉള്‍പ്പെടെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങളേയാണ് അനുദിനം നേരിട്ടുക്കൊണ്ടിരിക്കുന്നത്. സമഗ്ര വികസന പദ്ധതികള്‍ സമയബദ്ധിതമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിലവിലുളള കുറേ പദ്ധതികള്‍ സംബന്ധിച്ച് പ്രമേയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടതെല്ലാതെ സാധാരണക്കാരന്റെയും തൊഴിലാളികളുടേയും കാര്‍ഷിക മേഖലയിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാനോ പുതിയ പദ്ധതികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളോ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിനിധ സമ്മേളന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടില്ല.
അതേ സമയം സംഘടനാ വിഴ്ചകളുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും പാര്‍ട്ടി ജനപ്രതിനിധികളും മന്ത്രിമാരും ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്നു സമ്മേളനത്തില്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ടുഴലുകയും വിലക്കയറ്റമുള്‍പ്പെടെയുളള കാരണങ്ങളാല്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടി നില്‍ക്കെ കോടികള്‍ ഒഴുക്കി ജില്ലാ സമ്മേളനം നടത്തിയ പാര്‍ട്ടി സമ്മേളനത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാഞ്ഞത് പൊതു സമൂഹത്തിനിടയിലും പാര്‍ട്ടി അണികള്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
അതിനിടെ അമ്പത് വര്‍ഷക്കാലമായി ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുള്പ്പെടെയുളള മാര്‍ക്സിസ്റ്റ് ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ വെളളപൂശിക്കൊണ്ട് സമ്മേളന പ്രമേയം എന്ന പേരില്‍ സമ്മേളന വാര്‍ത്തയും ഇന്നലെ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനായി നല്കിയതും ചര്‍ച്ചയായിരിക്കുകയാണ്. ജില്ലയിലെ അക്രമങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും സംഘം പ്രവര്‍ത്തനങ്ങളുടെ മേല്‍ ചുമത്തിക്കൊണ്ടാണ് തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സിപിഎമ്മിന്റെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പയ്യന്നൂര്‍ രാമന്തളിയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഭരണത്തണലില്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി സംഘപ്രവര്‍ത്തകരെ കൊല്ലാകൊല നടത്തുകയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കുകയും ബോംബേറും ബോംബ് നിര്‍മ്മാണവും സ്ഫോടനവും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെയും നേതൃത്വം നല്കുന്ന നേതാക്കളേയും നല്ലപിളളകളായി ചിത്രീകരിക്കാനുമുളള നീക്കമാണ് പ്രമേയ രൂപത്തില്‍ പുറത്തുവന്ന വാര്‍ത്താ കുറിപ്പിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: