വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ പ്രാതല്‍ കഴിക്കുവാന്‍ എത്തുന്ന ഭക്തര്‍ക്ക് ഇനി ഊട്ടുപുരയില്‍ ഡസ്ക്കും കസേരയും ഉപയോഗിച്ച് ഭക്ഷണം കഴിക്കാം. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദേവസ്വം ബോര്‍ഡ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. കസേരയും ഡസ്ക്കും ദേവസ്വം ബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് അനുസരിച്ച് ഊട്ടുപുരയുടെ ഒരു ഭാഗം താഴത്തിരുന്ന കഴിക്കുന്നവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇവിടെയും കോടതിയുടെ നിര്‍ദേശമനുസരിച്ച പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ ഊട്ടുപുര ഹാളില്‍ ഡസ്കും കസേരയും ഉപയോഗിച്ച് തുടങ്ങി.വൈക്കം എ.ഒ. വി. കൃഷ്ണകുമാര്‍ ,അഡ്വക്കേറ്റ് കമ്മിഷണര്‍ എസ്.രാജമോഹന്‍, അഡ്വ.പി.രാജിവ് , പി.എം.സന്തോഷ് കുമാര്‍, എം.എസ്.മധു . കാലക്കല്‍ ഉണ്ണികൃഷ്ണന്, കാലക്കല്‍ ജി പൊന്നപ്പന്, എ.ബാബു ,ജയകുമാര്‍ കാരിക്കോട്, ആര് സുരേഷ് ബാബു, പി.സുനില്‍ കുമാര്‍, വി. ചിത്രന് ,സാബു എസ് ,ആനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം മറ്റ് പ്രധാന ക്ഷേത്രങ്ങളിലെ പോലെ ഡസ്കും കസേരയും ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് കാലക്കല്‍ എസ്. ഉണ്ണികൃഷ്ണന്, എസ് ആനന്ദകുമാര്‍ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: