ന്യൂദല്‍ഹി: നാഗാലാന്‍ഡിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടവെയ്ക്കണമെന്ന് ആവശ്യം. നാഗാ ഭരണകൂടവും വിവിധ രാാഷ്ട്രീയ പാര്‍ട്ടികളും ആദിവാസി വിഭാഗങ്ങളും ഇലക്ഷന് നീട്ടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വന്ന് നാല് ദിവസങ്ങള്‍ക്കുള്ളിലാണ് നാഗാലാന്‍ഡിലെ ആദിവാസി സമൂഹങ്ങളുടെ ഹോഹോസും ആഭ്യന്തര സംഘടനകളും സംയുക്തമായി ഇലക്ഷന് കമ്മീഷനു പരാതി അയച്ചിരിക്കുന്നത്.
നാഗാലാന്‍ഡിലെ ജനങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് പുതിയ സര്‍ക്കാരിനെ തെഞ്ഞെടുക്കുവാന് തയ്യാറെടുത്തു കഴിഞ്ഞുവെന്നും എന്നാല്‍ ഒരു രാഷ്ട്രീയ പരിഹാരം ഉരുത്തിരിയണമെന്ന ആഗ്രഹം പൂര്‍ത്തിയാകാതെ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കു ചേരാനാകില്ലെന്നാണ് കത്തില്‍ പറയുന്നത്. നാഗാലാന്‍ഡിലെ പ്രധാനപ്പെട്ട 16 ആദിവാസി വിഭാഗങ്ങളുടെയും തലപ്പത്തുള്ള സംവിധാനമാണ് ഹോഹോ. വിഷയവുമായി ബന്ധപ്പെട്ട് കൊഹിമയില്‍ നടന്ന യോഗത്തില്‍ ഹോഹോയെ കൂടാതെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുത്തിരുന്നു. ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നാഗാ അധിവാസ പ്രദേശങ്ങളെ സംയോജിപ്പിക്കാന്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയതോടെ വിഷയത്തില്‍ അവസാന പരിഹാരം എന്തായിരിക്കുമെന്നതില് നാഗാ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: