മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍. ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍്പ്പിച്ചു.
രണ്ട് പെനാല്‍റ്റികള്‍ ഗോള്‍ വലയിലേക്ക്് തിരിച്ചുവിട്ടാണ് റെണാള്‍ഡോ ടീമിനെ വിജയപാതയിലെത്തിച്ചത്. മാഴ്സെലോ, ടോണി ക്രൂഗ്സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. വലന്‍സിയയുടെ ഏകഗോള്‍ സാന്റി മിനാസാന്‍ നേടിയത്്.
കോ ഡെല്‍ റേയില്‍ ലീഗന്സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ ടീമില്‍ മാറ്റം വരുത്തിയാണ് കോച്ച് സിനദിന്‍ സിദാന് വലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡിനെ കളത്തിലിറക്കിയത്. റൊണാള്‍ഡോയും കരീം ബെന്‍സെമയും ഗ്യാരേത്ത് ബെയ്ലും മാഡ്രിഡിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ബാഴ്സലോണയോട് തോറ്റ ശേഷം ഇതാദ്യമായാണ് ഈ മൂന്ന് താരങ്ങളും ആദ്യ ഇലവനില്‍ കളിച്ചത്.
ഈ വിജയത്തോടെ മാഡ്രിഡ് പോയിന്റു നിലയില്‍ നാലാം സ്ഥാനത്തെത്തി. 20 മത്സരങ്ങളില്‍ അവര്‍ക്ക് 38 പോയിന്റു ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള വലന്സിയയെക്കാള് രണ്ട് പോയിന്റിനു പിന്നലാണവര്. വലന്‍സിയയ്ക്ക് 21 മത്സരങ്ങളില്‍ നാല്‍പ്പതു പോയിന്റായി.
മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് റയല്‍ സൊസീഡാഡിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: