ഹാമില്ട്ടണ്: രണ്ടാം പാദ ചതുര് രാഷട്ര ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ലോക മൂന്നാം നമ്പറായ ബെല്‍ജിയത്തോട് പൊരുതിത്തോറ്റു. ഷൂട്ടൗട്ടിലാണ് ഇന്ത്യ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതം നേടി സമനില പാലിച്ചു.
ഫെലിക്സ് ഡെനയര്‍, സെബാസ്റ്റിയന് ഡോക്കീര്‍, ആര്‍തര്‍ വാന്‍ ഡോറന് എന്നിവര്‍ ഷൂട്ടൗട്ടില്‍ ബെജിയത്തിനായി ഗോളുകള്‍ നേടി. നിശ്ചിത സമയത്ത് ടാന്ഗേ കോസിന്‍സ്, സിഡ്രിക്ക് ചാര്ലിയര്, അമനൂറി ക്യൂസ്റ്റേഴ്സ് , ഫെലിക്സ് ഡെനയര്‍ എന്നിവര്‍ ഗോള്‍ നേടി.
രമണ്‍ദീപ് സിങ്ങ ഇന്ത്യക്കായി രണ്ട് ഗോളുകള്നേടിയപ്പോള് നീലകണ്ഠ ശര്‍മയും മന്ദീപ് സിങ്ങും ഓരോ ഗോള്‍ സ്കോര്‍ ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യ ലീഗ് മ്തസരത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ ആതിഥേയരായ ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജപ്പാന് വെങ്കല മെഡല്‍ സ്വന്തമാക്കി. നിശ്ചിയ സമയത്ത് ഇരു ടീമുകളു ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: