തിരുവനന്തപുരം: പദ്മനാഭദാസനായി വേഷമിടാന്‍ അനുഗ്രഹം തേടി ബാഹുബലി ഫെയിം റാണ ദഗ്ഗുബാട്ടി ശ്രീപദ്മനാഭസന്നിധിയില്‍. കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഒന്ന്, രണ്ട് എന്നീ ചിത്രങ്ങളിലെ പല്ലാല്ദേവനെന്ന സുപ്രധാനവേഷം ചെയ്തശേഷം റാണ ദഗ്ഗുബാട്ടിയെ തേടിയെത്തിയ മറ്റൊരു ചരിത്രകഥാപാത്രമാണ് അനിഴം തിരുനാള്‍ വീരമാര്‍ത്താണ്ഡവര്‍മ.
എട്ടുവീട്ടില്‍ പിള്ളമാരെയും തമ്പിമാരെയും തോല്‍പ്പിച്ച് തിരുവിതാംകൂറിന് സുശക്തമായ അടിത്തറപാകിയ മാര്‍ത്താണ്ഡവര്‍മ രാജ്യമടക്കം സര്‍വസ്വവും ശ്രീപദ്മനാഭന് തൃപ്പടിദാനത്തിലൂടെ അടിയറവച്ച് പദ്മനാഭദാസനായാണ് ഭരിച്ചത്.
ആ ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കും മുമ്പ് അദ്ദേഹത്തിന്റെ കുലദേവതയും ഉപാസനാമൂര്ത്തിയുമായ ശ്രീപദ്മനാഭന്റെ അനുഗ്രഹം തേടി അനന്തപുരിയിലെത്തിയതായിരുന്നു റാണ. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനായ കെ. മധുവിനൊപ്പമാണ് റാണ ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയത്. മാര്‍ത്താണ്ഡവര്‍മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നിന്നായി വന്‍താരനിര ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: