തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
2015ലെ കല്‍ക്കത്ത പ്ലീനം അംഗീകരിച്ച പ്രമേയത്തിലെ ഒരു കണികയെങ്കിലും പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയുമോ എന്ന് കത്തില്‍ ആരായുന്നു.
ഏതെങ്കിലും വിദേശരാജ്യത്ത് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് ഇതില്‍നിന്നു തലയൂരുകയായിരുന്നെന്ന് കത്ത് ഓര്‍മിപ്പിക്കുന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് ഒരു പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ അമ്മാവനുമായി ഇടനിലക്കാരനായി ചര്‍ച്ച നടത്തിയത് ഗണേഷ്കുമാര് എംഎല്‍എ ആണെന്നുമുള്ള വാര്‍ത്തകളും വന്നിട്ടുണ്ട്.
ആഭ്യന്തരമന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും മാത്രമാണ് കോടിയേരിയുടെ മക്കളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മുടക്കുമുതലായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഏഴ് രാജ്യങ്ങളിലായി കോടിയേരിയുടെ മകന്റെ ബിസിനസ് വളര്‍ന്നത് എങ്ങനെയാണെന്ന ചോദ്യം അവശേഷിക്കുന്നു. സിപിഎമ്മിന്റെ കൊല്‍ക്കത്ത പ്ലീനം അംഗീകരിച്ച കാര്യങ്ങള്‍ കേരളത്തിലെ നേതാക്കള്‍ അനുസരിക്കാത്തതെന്തെന്ന് യെച്ചൂരി വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: