തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ആരംഭിച്ച 30-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് സംസ്ഥാന ശാസ്ത്രകൗണ്‍സില്‍ പ്രസിഡണ്ട് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനം ആവശ്യമാണ്. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത് ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്ര സമൂഹത്തിന് സംഭാവന നല്കാന് കഴിയും. അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയിരുന്ന പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ രോഗങ്ങളുമെല്ലാം പഠന വിധേയമാക്കണം. ഇതിനെ നേരിടാന്‍ ഫലപ്രദമായ പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകണം. വൈറസും സാംക്രമിക രോഗങ്ങളും എന്ന വിഷയം ഈ ശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയമായി എടുത്തത് സമയോചിതമായി ഇടെപടാനുള്ള ഒരുക്കം ശാസ്ത്രസമൂഹം നടത്തുന്നുവെന്നതിന്റെ സൂചനയാണ്.
ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്തെ മറ്റിടങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണെങ്കിലും ചില പകര്‍ച്ചവ്യാധികളും മറ്റും നമ്മെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നത് ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. പരിസര ശുചീകരണത്തിലൂടെയും നൂതന സാങ്കേതിക വിദ്യയിലൂടെയും ഇതിനെ നമുക്ക് നേരിടാന്‍ കഴിയണം.
കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രം താമസിയാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സംസ്ഥാന ശാസ്ത്ര കൗണ്‍സിലിനെയാണ് ചുമതല ഏല്‍പ്പിച്ചത്. സമയബന്ധിതമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പ്രഗല്ഭരായ ആളുകളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച ജൈവ സാങ്കേതിക വിദ്യ കമ്മീഷനും ചിട്ടയായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സയന്‍സ് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ.സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു. ചെയര്മാന് പ്രഫ.ജയകൃഷ്ണന് ആമുഖ വിശദീകരണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ എല്‍.എന്‍.ബീന എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ.എസ് പ്രദീപ്കുമാര്‍ സ്വാഗതവും ഡോ.എ.ബി.അനിത നന്ദിയും പറഞ്ഞു. യുവശാസ്ത്രജ്ഞര്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കുമുള്ള പുരസ്ക്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: