കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പില്‍ 162 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്കി, ഇപ്പോള്‍ വെറും 42 തസ്തികകള്‍ മാത്രം സൃഷ്ടിച്ച് പൊതുവിതരണ വകുപ്പിലെ ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഈന്ന് സിവില്‍ സ്പ്ലൈസ് ജീവനക്കാര്‍ പ്രതിഷേദമാചരിക്കും.
സംസ്ഥാന വ്യാപകമായി മുഴുവന്‍ സിവില്‍ സപ്ലൈസ് ജീവനക്കാരും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നിലും സപ്ലൈക്കോ ഡിപ്പോ ആഫീസുകള്‍ക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. സംസ്ഥാനമൊട്ടുമുണ്ടായിരുന്ന 330 സ്വകാര്യ മൊത്തവിതരണ കേന്ദ്രത്തെ നിര്‍ത്തിലാക്കി പകരം 80 താലൂക്ക് ഗോഡൗണുകളില്കൂടി വാതില്‍പ്പടി വിതരണം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിന് മതിയായ ജീവനക്കാരെ അനുവദിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ജീവനക്കാരെ പീഡിപ്പിക്കുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിലും വാതില്‍പടി വിതരണം നടത്തുന്നതും സിവില്‍ സപ്ലൈസ് വകുപ്പിനെ തന്നെ ചുമതലപ്പെടുത്തണമെന്നും എല്ലാ ഗോഡൗണുകളിലും മേല്‍നോട്ട ചുമതലകള്‍ക്കായി 80 പുതിയ അസിസ്റ്റന്റ് താലൂക്ക് സ്പ്ലൈ ഓഫീസര്‍ തസ്തികകള്‍ വകുപ്പില്‍ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനുവരി 29ന്റെ പ്രതിഷേധ ദിനാചരണ പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ സപ്ലൈ ജീവനക്കാരും പങ്കാളികളാകണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡണ്ട് മധു സി.കെ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി.കെ.അനില്‍, ജില്ലാ സെക്രട്ടറി ഷാജി പി.കെ., എം.സുനില്‍ കുമാര്‍, ജയദേവന്, ഇ.കെ.പ്രകാശന്, സുഷാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: