കൊട്ടാരക്കര: പതിനഞ്ചുകാരന്റെ മേളപ്രമാണത്തില്‍ പഞ്ചാരിമേളത്തിന്റെ താളവിസ്മയം തീര്‍ക്കാന്‍ താഴത്തുകുളക്കട തിരുഅമീന്‍കുന്നത്ത് ക്ഷേത്രം ഒരുങ്ങുന്നു. പെരിങ്ങോത്തമ്മ ക്ഷേത്രകലാപഠനകേന്ദ്രത്തില് പഠിച്ച് അരങ്ങേറ്റം കുറിച്ച ജയന്താണ് ഇത്തവണ 40 പേരടങ്ങുന്ന സംഘത്തിന്റെ പ്രമാണിയായി എത്തുന്നത്.
ഒന്‍പതാമത്തെ വയസില്‍ മാര്ഗിവേണുഗോപാലിന്റെ ശിക്ഷണത്തില്‍ പഠനം തുടങ്ങി ഇതിനകം തന്നെ അയല്‍സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലടക്കം തന്റെ താളവിസ്മയം ജയന്ത് പ്രകടിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ കഥകളിയുടെ പുറപ്പാടില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. പതിനഞ്ചുകാരന്റെ മേളപ്രമാണിതത്വത്തിന് കീഴില്‍ വിസ്മയം തീര്‍ക്കാന്‍ എത്തുന്നവരും പ്രശസ്ത കലാകാരന്മാരാണ്. 29ന് വൈകിട്ട് ഏഴിനാണ് ക്ഷേത്ര സ്റ്റേജില്‍ താളവിസ്മയം അരങ്ങേറുന്നത്. ജില്ലാപഞ്ചായത്ത് മെമ്പര്‍ ആര്.രശ്മിയുടേയും അനന്തന്തമ്പിയുടേയും മകനാണ് ഒന്‍പതാം ക്ലാസുകാരനായ ജയന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: