ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കലല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ശാക്തീകരണമാണ് സര്‍ക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ഇതിനായി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. മുസ്ളിം സ്ത്രീകള്‍ക്ക് മാന്യതയോടെ ജീവിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കൊണ്ടുവന്നത്. എല്ലാവരേയും പോലെ ഭയം കൂടാതെ മുസ്ലിം സ്ത്രീകള്‍ക്കും സമൂഹത്തില്‍ ജീവിക്കാനാവണമെന്നും രാഷ്ട്രപതിപറഞ്ഞു.
പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 നിര്‍ണായകമാണ്. സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാത്ത രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ഡോ.ബി.ആര്.അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ട്. വികസനം എല്ലാവരിലും എല്ലാ തലത്തിലും എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് നിര്‍ണായകമായ വര്‍ഷമാണ് 2018.
സ്വയം സഹായ സംഘങ്ങള്‍ക്ക് സര്‍കാര്‍ മുന്‍തൂക്കം നല്‍കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 2022ഓടെ എല്ലാവര്ക്കും വീടെന്ന ലക്ഷ്യം നേടാനാവും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, ആദിവാസികളുടെ ക്ഷേമവും സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. ബാങ്കിംഗ് സംവിധാനം സാധാരണക്കാരുമായുള്ള അകലം കുറച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്:
ജലസേചന സൗകര്യം വികസിപ്പിക്കും
2022 ല്‍ എല്ലാവര്ക്കും വീടെന്നതാണ് സര്‍കാരിന്റെ ലക്ഷ്യം
വിദ്യാഭ്യാസം ആധുനികവല്കരിക്കും
കായിക രംഗത്ത് ഇന്ത്യയെ ആഗോളതലത്തിലെത്തിക്കും
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും
കുറഞ്ഞ നിരക്കില്‍ ചികിത്സാ സൗകര്യം
80 ലക്ഷം പേര്ക്ക്അടല് പെന്‍ഷന്റെ സൗകര്യം ലഭ്യമാക്കും
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക കരുതല്‍
ഭാരത്മാല പദ്ധതിക്ക് 5.3 ലക്ഷം കോടി രുപ
പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ഇന്ഷുറന്സ്സ്കീമുകള് നടപ്പാക്കി
ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവതി 26 ആഴ്ചയാക്കി പാര്‍ലമെന്റ് ബില്‍ പാസാക്കി
250’000 ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം
പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം വഴി 800 തരം മരുന്നുകള്‍ ന്യായ വിലയില്‍ പാവപ്പെട്ടവരില്‍ എത്തിച്ചു. രാജ്യത്താകമാനം 3000 ത്തോളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു
ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍കാര്‍ പ്രതിജ്ഞാബദ്ധം. അവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഉന്നമനത്തിനായി സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്ക്ക്ഊന്നല്
തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു
കുട്ടികളില്‍ സംരഭകത്വം വളര്‍ത്താന്‍ അടല്‍ ഇന്നവേഷന്‍ മിഷന്
ഉന്നത വിദ്യാഭ്യാസ മേഖല ശഖിപ്പെടുത്താന് സര്‍കാര്‍ പ്രതിജ്ഞാബദ്ധം
ദീന്‍ദയാല്‍ ഉപാദ്യായ യോജന വഴി ജീവന്‍രക്ഷാ മരുന്നുകളും ശാസ്ത്രക്രിയാ വസ്തുക്കളും വിലക്കിഴിവില്‍ നല്കുന്നു
പ്രധാനമന്ത്രി ഗ്രാം സഡക്യോജന പദ്ധതി വഴി ഗ്രാമങ്ങളിലെ റോഡുകള്‍ മികവുറ്റതാക്കി. ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: