ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) 6.75 ശതമാനമായി തുടരും. അടുത്ത വര്‍ഷം (2018-19) ഏഴു മുതല്‍ 7.5 വരെയാകും. ഇടക്കാല സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ വളര്‍ച്ച ശരാശരി 6.5 ആയിരിക്കും.
-കാലവസ്ഥയിലെ അതിതീവ്രാവസ്ഥകള്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
-ജിഎസ്ടിക്ക് ശേഷം പരോക്ഷ നികുതിയിനത്തില്‍ നികുതികൊടുക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധന ഉണ്ടായി.
-ആഗോള വിപണിയിലെ എണ്ണവിലയിലെ വര്‍ദ്ധനയാണ് ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ പ്രശ്നം.
-ഉല്‍പ്പാദന വളര്‍ച്ച ഈ വര്‍ഷം എട്ടുശതമാനമായി ഉയരും.
-തൊഴിലും- കൃഷിയും ആയിരിക്കും പ്രമുഖ മേഖല.
-അടുത്ത സാമ്പത്തിക വര്‍ഷം ഉപഭോക്തൃ മേഖല കൂടുതല്‍ ശക്തിപ്പെടും.
-കാര്‍ഷിക ഉല്‍പ്പാദന വളര്‍ച്ച 2.1 ശതമാനമാണ് നിലവില്‍.
-ജിഎസ്ടി നടപ്പായ ശേഷം 18 ലക്ഷം പുതിയ നികുതി ദായകര്‍ കൂടി. പരോക്ഷ നികുതി ദായകരുടെ എണ്ണം ഇരട്ടിയായി.
-ജിഎസ്ടി വരുമാനത്തില്‍ 12 ശതമാനം വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: