ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സിപിഎമ്മിന്റെ ഇംപീച്ച്മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വൈകിട്ട് ചേരുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കും. ഇംപീച്ച്മെന്റ് വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
വിഷയത്തിൽ സഭയിൽ എന്തു നിലപാട് എടുക്കണമെന്ന് ഇന്ന് വൈകിട്ട് പ്രതിപക്ഷ പാർട്ടികൾ കൂടിയാലോചിക്കും. സമാജ് വാദി പാർട്ടിയും ഇംപീച്ച്മെന്റ് പ്രമേയത്തിന് ഒപ്പം നിൽക്കില്ലെന്നുന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണു ചീഫ് ജസ്റ്റീസിനെതിരേ ഇംപീച്ച്മെന്റ് ആശയം അവതരിപ്പിച്ചത്.
എന്നാൽ, വിഷയം സുപ്രീംകോടതിയുടെ ആഭ്യന്തര വിഷയമാണെന്നും ഭിന്നതകൾ എന്തെന്നു വ്യക്തമാക്കിയാൽ മതിയെന്നുമാണ് മറ്റു പ്രതിപക്ഷ പാർട്ടികൾക്കുള്ളത്. സഭയിൽ ഹാജരാകുന്നവരിൽ മൂന്നില്‍ രണ്ടുഭാഗം അംഗങ്ങളുടെ പിന്തുണയില്ലാതെ പ്രമേയം പാസാകില്ല. ഇതിനു മുൻപ് രണ്ടു തവണ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു പ്രമേയങ്ങളും സിപിഎമ്മിന്റെ വകയായിരുന്നു. 1993ൽ സോമനാഥ് ചാറ്റർജിയും 2011ൽ സീതാറാം യെച്ചൂരിയുമാണ് ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്.
കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിന് എതിരേയായിരുന്നു യെച്ചൂരിയുടെ ഇംപീച്ച്മെന്റ് പ്രമേയം; ചാറ്റർജിയുടേത് സുപ്രീംകോടതി ജഡ്ജി വി. രാമസ്വാമിക്കെതിരേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: