കാബൂള്‍: കാബൂളിലെ സൈനിക താവളത്തിനു സമീപം ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചു സൈനികരും നാല് ഭീകരരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. കിഴക്കന്‍ കാബൂളിലെ മാര്‍ഷല്‍ ഫഹിം സൈനിക അക്കാദമിക്കു സമീപമായിരുന്നു സ്ഫോടനവും വെടിവയ്പും നടന്നത്.
അഫ്ഗാന് പ്രതിരോധമന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൈനികരുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് ആക്രമണം നടന്നതെന്നും ഏറ്റമുട്ടല്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ താലിബാന് ശനിയാഴ്ച നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെടുകയും 160ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: