ന്യൂദല്‍ഹി: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വ്യാജ മെഡിക്കല്‍ ബില്ല് ഹാജരാക്കിയെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
സര്‍ക്കാരിനെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി കമ്യൂട്ടേഷന് ശ്രമിച്ചു എന്ന ആക്ഷേപമാണ് സെന്‍കുമാറിനെതിരെ ഉയര്‍ന്നത്. എന്നാല്‍ തികച്ചും അസത്യമാണെന്ന് അദ്ദേഹം അന്നു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അര്‍ഹതപ്പെട്ട എച്ച്പിഎല്‍ കമ്യൂട്ട് ചെയ്യുവാനായിട്ടാണ് ഈ ആയുര്‍വേദ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചത്.
ചികിത്സയുടെ ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ല. സര്‍വീസില്‍ തന്നെ ഏറ്റവും കുറവ് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് വാങ്ങിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് താനെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: