ന്യൂദല്‍ഹി: പാക് സൈന്യം ലഷ്കര്‍ ഇ തൊയ്ബയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതായി യുഎസിലെ അഫ്ഗാനിസ്ഥാന് സ്ഥാനപതി മജീദ് ഖരാര്‍ ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാനും കശ്മീരിലെ ഭീകരസംഘടനകള്‍ക്കും പാക്കിസ്ഥാന് സൈന്യം ആയുധങ്ങള്‍ വിതരണം ചെയ്യുകയാണ്, സഹായങ്ങള്‍ നല്‍കുകയാണ്. അദ്ദേഹം പറഞ്ഞു.
കാബൂളിലെ അഫ്ഗാന് സൈനിക അക്കാദമിയില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ ഇരുപതോളം സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്കാദമി ആക്രമിച്ച താലിബാന് ഭീകര ധരിച്ചിരുന്ന ഇരുട്ടില്‍ ദൃശ്യങ്ങള്‍ വ്യക്തമാകാന്‍ ഉപയോഗിക്കുന്ന കണ്ണടകള്‍ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ നിന്ന് പാക്കിസ്ഥാന് സേന വാങ്ങിയ മിലിറ്ററി ഗ്രേഡ് കണ്ണടകളായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: