ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ബാധ്യത നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ 40% വര്‍ദ്ധിച്ചതായി വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. 50,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ബാധ്യതയെന്നായിരുന്നു ആദ്യം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അത് 70,000 കോടിയായി വര്‍ദ്ധിച്ചതായി മന്ത്രി പറഞ്ഞു.
മാര്‍ച്ച് 2017ല്‍ 48,877 കോടിയായിരുന്നു ബാധ്യത. ഇതില്‍ 17,360 കോടി വായ്പയും 31,517 കോടി പ്രര്‍ത്തന മൂലധന വായ്പയുമായിരുന്നു. എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 49% വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വകാര്യ വിമാനകമ്പനികള്‍ക്ക് മുമ്പുണ്ടായിരുന്ന അനുമതിയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കും നല്‍കിയിരുന്നത്. വിവിധ വിദേശ കമ്പനികള്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനായി തയ്യാറായി രംഗത്തെത്തയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: