ന്യൂദല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ചിലേക്കു മാറ്റി. ഒപ്പം എംഎല്‍എമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഇലക്ഷന് കമ്മീഷനു നല്കിയ ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു.
നേരത്തെ അയോഗ്യരാക്കിയ ഇലക്ഷന് കമ്മീഷന് നടപടി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാന്‍ തയ്യാറാകാത്ത കോടതി അടുത്തവാദം കേള്‍ക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ടിരുന്നു. നടപടിയില്‍ നല്കിയ ഹര്‍ജിയില്‍ ഇലക്ഷന് കമ്മീഷന്റെ മറുപടി ഫെബ്രുവരി ആറിനകം സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇതുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഇലക്ഷന് കമ്മീഷന് അനാവശ്യതിടുക്കം കാണിച്ചാണ് നടപടിയെടുത്തതെന്നാണ് അയോഗ്യരാക്കിയ അഞ്ച് എംഎല്‍എമാരുടെ ഹര്‍ജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: