അമ്പലപ്പുഴ: പുറക്കാട് ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുകാരനും മക്കളും അടിച്ചു തകര്‍ത്തു. കരൂര്‍ ഭാഗത്ത് സംഘപരിവാറിന്റെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മിന്റെ തന്ത്രമെന്ന് ബിജെപി ആരോപിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പുറക്കാട് പഴയങ്ങാടി പൊക്കപ്പുറത്ത് നാഗേഷിന്റെ വീടനു നേരെ അക്രമം ഉണ്ടായത്. പുറക്കാട് പതിനേഴാം വാര്‍ഡ് പുതുവേല്‍ പ്രേമന്, മക്കള്‍ പ്രവീണ്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. നാഗേഷ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി.
കരൂര്‍ ജങ്ഷനില്‍ രാത്രിയോടെയാണ് കൊടിമരങ്ങള്‍ നശിപ്പിച്ചത്. ഇരുമ്പു പൈപ്പില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ പൂര്‍ണമായും ഒടിച്ചു താഴെയിടുകയും കൊടികള്‍ നശിപ്പിക്കുകയുമായിരുന്നു. കൊടിമരവും കൊടികളും നശിപ്പിച്ചതിനെതിരെ ഇന്നലെ വൈകിട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: