കോഴിക്കോട്: ആറ് കുട്ടികളുള്ള ബേബിയുടെയും മഹേഷിന്റെയും കുടുംബത്തിന് താത്കാലിക റേഷന്‍കാര്‍ഡ് ലഭിക്കും. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കുടുംബത്തിന് കാര്‍ഡ് നല്കാന് നിര്‍ദ്ദേശം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന് ജന്മഭൂമിയോട് പറഞ്ഞു.
ആറ് കുട്ടികളുള്ള കുടുംബത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. റേഷന്‍കാര്‍ഡ് നല്‍കാനുള്ള നിര്‍ദ്ദേശം ജില്ലാ സപ്ലൈഓഫീസര്‍ക്ക് നല്കി. ഇവര്‍ക്ക് മാത്രമല്ല വാടകയ്ക്ക് താമസിക്കുന്ന, റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കെല്ലാം കെട്ടിട ഉടമയുടെ സമ്മതപത്രത്തോടെ താത്കാലിക കാര്‍ഡ് നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പതിനെട്ടുവര്‍ഷമായി മഹേഷും ബേബിയും കോഴിക്കോട് കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തിയാണ് ആറ് കുട്ടികളെ വളര്‍ത്തുന്നത്.
കുടുംബത്തിന്റെ ദുരവസ്ഥ ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്പെട്ടിതിനെ തുടര്‍ന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കുടുംബത്തിന് താത്കാലിക റേഷന്‍കാര്‍ഡ് നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍ അറിയിച്ചു. കൂടാതെ ബേബിയും കുടുംബവും വാടകയക്ക് താമസിക്കുന്ന ഉടമസ്ഥനുമായി സംസാരിച്ച് സമ്മത പത്രം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയും അറിയിച്ചു. നിരവധി പേരും സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: