തലശ്ശേരി: രക്തസാക്ഷി ദിനാചരണ സ്ഥലത്ത് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് നേരെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞുവെന്ന് സിപിഎമ്മുകാര്‍ നല്കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസുമായി നിയമപാലകര്‍ കെട്ടിമറിയുന്നു.
2017 ജനവരി 26 ന് വ്യാഴാഴ്ച രാത്രി 7.30 ഓടെ കോടിയേരി മാടപ്പീടികക്കടുത്ത നങ്ങാറത്ത് പിടികയിലായിരുന്നു രക്തസാക്ഷി ദിനാചരണച്ചടങ്ങ്. ഇതോടൊപ്പം കെ.പി.ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് കോടിയേരി പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സ്ഫോടനമുണ്ടായതത്രെ. പൊതുയോഗവേദിയില്‍ നിന്ന് 150 മീറ്ററോളം അകലെ ഓവുചാലിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ആരോപണം. ബൈക്കിലെത്തിയ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി. സ്ഫോടനത്തില്‍ ഡിവൈഎഫ്ഐ കോടിയേരി വില്ലേജ് ജോയന്റ് സെക്രട്ടറിയുടെ കഴുത്തിന് പരിക്കേറ്റതായും ആരോപിച്ചിരുന്നു.
സിപിഎമ്മിന്റെ ഈ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ ന്യൂമാഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് നീണ്ട ഒരു വര്‍ഷക്കാലത്തെ അന്വേഷണത്തിന് ശേഷവും കരയ്ക്കടുക്കാത്ത പരുവത്തിലുള്ളത്. ഈ കേസില്‍പ്പെടുത്തിയത് തീര്‍ത്തും നിരപരാധികളെയാണെന്നും സംഭവവുമായി ആര്‍എസ്എസ്സിനോ ബിജെപിക്കോ യാതൊരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ടവര്‍ ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിനെ പ്രീതിപ്പെടുത്താന്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്താല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംഘപരിവാര്‍ നേതൃത്വം പോലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ബോംബേറ് കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ മാസങ്ങളായി ലോക്കല്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതോടെ അന്വേഷണച്ചുമതല തലശ്ശേരി ഡിവൈഎസ്പി നേരിട്ട് ഏറ്റെടുത്തു. ഇദ്ദേഹത്തിനും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഫയലുകള്‍ െ്രെകംബ്രാഞ്ചിന് കൈമാറിയത്. ജിജേഷിന്റെ രക്തസാക്ഷിദിനാചരണം കഴിഞ്ഞ ദിവസം വീണ്ടും ആചരിച്ചുവെങ്കിലും കേരളമാകെ പ്രതിഷേധ കൊടുങ്കാറ്റിളക്കിയ സിപിഎമ്മിന്റെ കള്ളക്കേസിന് തുമ്പുണ്ടാക്കാന്‍ ഇതുവരെ െ്രെകംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല.
ഇതുപോലെ തന്നെയായിരുന്നു കോടിയേരി മാടപ്പീടികയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റെ കൊലക്കേസിലും അന്വേഷണം നടന്നിരുന്നത്. ആ കേസിലെ പ്രതികളെ കപ്പലില്‍ നിന്ന് കള്ളനെ പിടിക്കുന്നത് പോലെയാണ് പര്യവസാനിച്ചത്. ഈ കേസും ആ വഴിക്ക് തന്നെയായിരിക്കും അവസാനിക്കുക എന്നാണ് സമാധാനകാംക്ഷികളായ ചില സഖാക്കള്‍ രഹസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: