കണ്ണൂര്‍: മുന്‍ എംഎല്‍എ സികെപി പത്മനാഭന് ഇത്തവണയും സിപിഎം ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെത്താനായില്ല. ജില്ലയിലെ സിപിഎം നേതൃത്വത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 49 അംഗ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെട്ടില്ല. രണ്ടുതവണത്തെ ഇടവേളയ്ക്ക് ശേഷമാണ് സികെപി പത്മനാഭന് ഇക്കുറി ജില്ലാസമ്മേളന പ്രതിനിധിയായത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയുടെ പുറത്താക്കല്‍ നടപടികളിലേക്ക് നയിച്ച സംഭവങ്ങളില്‍ പരാതിക്കാരനായിരുന്നു സികെപി. കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന സികെപി.പത്മനാഭന് തുര്‍ന്ന് സാമ്പത്തികരോപണത്തിന്റെ പേരില്‍ നടപടിക്ക് വിധേയനാവുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുകയായിരുന്നു.
മാടായി ഏരിയാസമ്മേളനമാണ് ജില്ലാ സമ്മേളനത്തിലേക്ക് സികെപിയെ തെരഞ്ഞെടുത്തത്. വിഭാഗീയതയുടെ കാലയളവില്‍ ഉള്‍പാര്‍ട്ടി ഗ്രൂപ്പില്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാടുകള്‍ക്കൊപ്പമായിരുന്നു സികെപി. ഇതാണ് ഔദ്യോഗിക നേതൃത്വത്തിന്റെ അപ്രീതിക്കിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: