ചെറുപുഴ: പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും കടകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും, നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണ സാധനങ്ങളും പ്ലാസ്റ്റിക് ബാഗുകളും വില്പന നടത്തുന്ന വ്യാപരികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനു ശുപാര്‍ശ നല്കുമെന്നു വ്യാപാരികള്‍ക്കു മുന്നറിയിപ്പും നല്കി. ചെറുപുഴയിലെ രാജധാനി, ഇതിനു സമീപത്തെ തട്ടുകട എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ പി.വി. സുധീന്ദ്രന്‍, ടി.വി.കൃഷ്ണന്, ഫിലിപ്പ് മാത്യു, എസ്.ജെ.സുശില്‍, സി.കെ.ഷിബു, ടി. സുരേഷ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: