ഇരിട്ടി: അമിതവേഗതയില്‍ വന്ന ബൈക്കിടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. മാലൂര്‍ സ്വദേശി അശോകനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 തോടെ പയഞ്ചേരി കൈരാതി കിരാതക്ഷേത്രത്തിന് സമീപം പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം. മട്ടന്നൂര്‍ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം തലശ്ശേരി വളവുപാറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗങ്ങളിലെ റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിലൂടെ അലക്ഷ്യമായി അമിതവേഗതയിലൂടെ പോകുന്ന വാഹങ്ങള്‍ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും എടുക്കാത്തത് ഇതുപോലുമുള്ള അപകടങ്ങള്‍ കൂടാന്‍ ഇടയാക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുകയാണ്. കൈരാതി കിരാത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനാല്‍ മുന്നിലെ റോഡിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ പോലീസ് സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം സ്ഥാപിച്ച സ്പീഡ് ബറേക്കര് ഉത്സവം കഴിയുന്നതിന് മുന്നേ ഞായറാഴ്ച പോലീസ് നീക്കിയിരുന്നു. ഇതിനു ശേഷമാണ് ഇതേ സ്ഥലത്ത് ഞായറാഴ്ച രാത്രി അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: