പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന ഇരട്ടസ്റ്റേജ് കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയശേഷം ഇന്നു രാവിലെയാണ് അന്‍പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്.
അനുബന്ധ ജോലികള്‍ക്കായുള്ള ഇരുപത്തിമൂന്നോളം തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഒന്‍പതു പേരാണ് അപകടത്തില്‍പെട്ടത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നട്ടെലിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്ക് ഏറ്റിരിക്കുന്നത്. കലയ്ക്കോട് ചെല്ലപ്പന് മകന് ഭദ്രന് (58), രാഘവന് മകന് കുട്ടപ്പന്(55), നെടുംവള്ളിച്ചാലില് ഗുരുദാസന് മകന് സുരേഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഗണേശന് (49), ബാബുരാജന്‍പിള്ള(61) എന്നിവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജിലും രാജു (55), സജീവ്(39), രാജു(52), വികാസ്(18) എന്നിവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിര്‍മാണത്തിലുള്ള അപകതയാണ് അപകടത്തിന് കാരണമെന്ന് നട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചക്ക് 2.50നാണ് അപകടം സംഭവിച്ചത്. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും കൃത്യസമയത്തുള്ള ഇടപെടല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കി. ജെസിബി ഉപയോഗിച്ച് നിര്‍മ്മാണ അവശിഷ്ടങ്ങള്‍ മാറ്റിയും തെരച്ചില്‍ നടത്തി. വെടിക്കെട്ട് അപകടത്തിന്റെ ദുരന്തത്തിന്റെ നടുക്കം വിട്ടുമറുന്നതിനു മുന്‍പാണ് ഇത്തരത്തില്‍ ഒരു അപകടം ഉണ്ടാകുന്നത്. ഇത്—നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. നിമിഷനേരം കൊണ്ട് ക്ഷേത്രമുറ്റത്ത് തടിച്ചുകൂടിയത് ജനസഹസ്രങ്ങളാണ്. പോലീസിനെ വാഹനനിയന്ത്രണം ഇത്—തടസപ്പെടുത്തി. കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: