തൃശൂര്‍: മകന് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ദുബായ് കമ്പനിയിലെ സാമ്പത്തിക ആരോപണത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്ലാം ദുബായിലല്ലേ എന്ന് ഒഴുക്കന്‍ മട്ടിലാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോടിയേരിയുടെപ്രതികരണം.
ദുബാ യില്‍ നിന്നുള്ള സംഘം ഇന്ത്യയില്‍ എന്തിനാണ് എത്തുന്നത്. ബിനോയി ദുബായില്‍ തന്നെയുള്ളപ്പോള്‍ അവര്‍ക്ക് അവിടെവച്ച് തന്നെ നടപടി സ്വീകരിച്ചാല്‍ മതിയല്ലോ. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഭാഗം പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. വിഷയവുമായി ബന്ധപ്പെട്ട് ബിനോയിതന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, വ്യക്തിപരമായ ആരോപണത്തിന് മറുപടി പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍, ആരോപണത്തിനുള്ള മറുപടിക്ക് പാര്‍ട്ടി വേദി ഉപയോഗിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ചൈന വിഷയത്തില്‍ മുമ്പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: