കണ്ണൂര്‍: ചെക്കില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ ബിസിനസ് പാര്ട്ട്ണര്ക്ക് നേരെ പോലീസില്‍ പരാതി നല്‍കിയിട്ടും നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഫാക്ടറി ഉടമ രംഗത്ത്. ചെറുകുന്നിലെ യുനൈറ്റഡ് പ്ലൈവുഡ്സ് ഉടമ കെ.സി.അബ്ദുറഹ്മാനാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 2000 മുതല്‍ ഒറ്റയ്ക്ക് ഫാക്ടറി നടത്തിവരികയായിരുന്നു. പിന്നീട് 2007 ല്‍ പാര്‍ട്ണര്‍ഷിപ് താല്പര്യം പ്രകടിപ്പിച്ചെത്തിയ വ്യക്തിയെ നേര് പകുതി പാര്‍ട്ണറാക്കി. തുടര്‍ന്ന് രണ്ടുലക്ഷം രൂപ അഡ്വാന്‍ഡ് വാങ്ങി നാലു മാസത്തിനുള്ളില്‍ ഭൂമിയുടെ പകുതി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ നിശ്ചയിച്ച ലക്ഷങ്ങള്‍ തരാതെ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഫാക്ടറി ഉടമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ണറായിരുന്ന വ്യക്തി തന്നെ തുടര്‍ന്ന് അഞ്ച് വര്‍ഷം കമ്പനി നടത്തിക്കൊണ്ടു പോയി. ഇതിനിടെ അയാള്‍ കമ്പനിയുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ഏഴരലക്ഷത്തിനു മുകളില്‍ വില വരുന്ന യന്ത്ര സാമഗ്രികളും ഫാക്ടറിയില്‍ നിന്ന് മോഷ്ടിച്ച് കടത്തുകയും ചെയ്തു. തുടര്‍ന്ന് ഇതിനെതിരെ 2012 ല്‍ കണ്ണപുരം പോലീസില്‍ പരാതി നല്കി. പക്ഷെ നടപടികളുണ്ടാവാത്തതിനെ തുടര്‍ന്ന് 2013 ല്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. സംഭവത്തില്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്നും കെ.സി.അബ്ദുറഹ്മാന് പറഞ്ഞു. ഇതിനിടയില്‍ കേസ് മുമ്പ് അന്വേഷണം നടത്തിയ മൂന്ന് എസ്ഐമാരെ ചുരുങ്ങിയ കാലാവധിക്കുള്ളില്‍ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: