ചേര്‍ത്തല: വികസനം പ്രഖ്യാപനത്തിലൊതുങ്ങി. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വടക്കേ അങ്ങാടിക്കവല. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച കവല വികസനം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധം വ്യാപകമായി.
വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായതായി കാട്ടി ആലപ്പുഴ എംഎല് തഹസില്‍ദാര്‍ വിജ്ഞാപനം ഇറക്കുന്നതിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടി വൈകുന്നതില്‍ ദുരൂഹതയുണ്ടൈന്നാണ് വിമര്‍ശനം. 12.65 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിനും പാതയോരത്തെ പാഴ്മരങ്ങളും ട്രാന്‍ഫോര്‍മറും നീക്കം ചെയ്യുന്നതിനും റോഡ് നിര്‍മാണത്തിനുമായാണ് അനുവദിച്ചത്.
കവലയില്‍ നിന്ന് അഞ്ച് ഭാഗത്തേക്കും അന്‍പത് മീറ്റര്‍ വീതം നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു.
കച്ചവടക്കാര്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയത്. പാക്കേജ് നടപ്പാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അധികൃതരുടെ പിടിവാശി മൂലമാണ് പാക്കേജ് നടപ്പാക്കാത്തതെന്നും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ചേര്‍ത്തല എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി സഞ്ചരിക്കുന്നത്. ചരക്ക്, യാത്രാ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു പോകുന്ന പഴയ ദേശീയപാതയിലെ കവലയില്‍ നിരന്തരം ഗതാഗത കുരുക്ക് രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: