എടത്വാ: മണി വിഭാഗത്തെ കയ്യിലെടുത്ത് സൊസൈറ്റി പ്രതിനിധി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഇടത് പദ്ധതി പൊളിഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധി എതിര് നിലപാട് എടുത്തതാണ് പദ്ധതി പൊളിയാന്‍ കാരണം.
പ്രതിനിധി അംഗ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട കെ.പി. കൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് തലവടി 805-ാം നമ്പര്‍ സൊസൈറ്റിലേക്ക് നടന്ന നോമിനേറ്റഡ് പ്രതിനിധി തെരഞ്ഞടുപ്പിലാണ് കോണ്‍ഗ്രസ്അംഗം ഇടഞ്ഞതോടെ ഇടത് പദ്ധതി പൊളിഞ്ഞത്.
സൊസൈറ്റി കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷം നിലനില്‍ക്കെയാണ് പട്ടികജാതിഅംഗം മരിച്ചത്. കൃത്യമായ റിപ്പോര്‍ട്ട് നല്കാന് ഇടതുപക്ഷം ഭരിക്കുന്ന ബോര്‍ഡിന് കഴിയാഞ്ഞതിനാല്‍ പ്രതിനിധി തെരഞ്ഞെടുപ്പ് വീണ്ടും നടന്നില്ല. കഴിഞ്ഞ ദിവസം കൂടിയ ബോര്‍ഡ് യോഗത്തില്‍ ഇടത് അംഗത്തെ ഭരണസമിതി നോമിനേറ്റ് ചെയ്യാന്‍ ഒരുങ്ങിയതോടെ കോണ്‍ഗ്രസ് അംഗം എതിര്‍ക്കുകയായിരുന്നു.
മാണി വിഭാഗക്കാരനെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി വിജയിക്കാനായിരുന്നു ഇടതു ശ്രമം. ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ജില്ല രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചതോടെ തെരഞ്ഞെടുപ്പ് തല്കാലം മാറ്റിവച്ചു.
സൊസൈറ്റി തെരഞ്ഞടുപ്പില്‍ ഇടത് പ്രതിനിധിയെ സഹായിച്ചാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തലവടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം മാണി വിഭാഗത്തിന് നല്‍കാമെന്ന് രഹസ്യ ധാരണയുണ്ടായിരുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: