തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ ഇരുപതിനായിരം എഞ്ചിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു.
സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ അക്കാദമിക് നിലവാരം കുറവായതിനാലാണ് വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പ്രവേശനം നേടുന്നത്. കെടിയുവിനെ ജനകീയ സര്‍വ്വകലാശാലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍ 500 എഇമാരുടെ കുറവുണ്ടെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. പിഎസ്സി വഴിയുള്ള നിയമനത്തിനു കാലതാമസമുണ്ടാകുമെന്നതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: