തിരുവനന്തപുരം : ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍വഴി ബന്ധം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങള്‍ മനസ്സിലാക്കിയശേഷം നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താന്‍ സൈബര്‍ക്രൈം പോലീസ് നിര്‍ദേശിച്ചു.
വിദേശത്ത് താമസിക്കുന്ന തങ്ങള്‍ അനന്തരാവകാശികളില്ലാത്തവരാണെന്നും അനധികൃതമായി പണം സൂക്ഷിക്കുന്നവരാണെന്നും അല്ലെങ്കില്‍ സ്നേഹസൂചകമായി സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും അയയ്ക്കുകയാണെന്നും വ്യാജമായി ധരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തുക. ഇത്തരം സന്ദേശങ്ങള്‍ അയച്ചശേഷം സന്ദേശത്തില്‍ പറയുന്ന സാധനങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നു പറഞ്ഞ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരാണെന്നോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണെന്നോ എന്ന പേരില്‍ ഫോണ്‍ ചെയ്യും. സമ്മാനങ്ങളില്‍ അനധികൃതമായി വന്‍തുകയുടെ വിദേശ കറന്‍സിയുണ്ടെന്നും അതിനാല്‍ തുകയ്ക്ക് പെനാല്‍റ്റി, സര്‍ചാര്‍ജ്ജ് എന്നിവയായി അവര്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടും.
അധികം ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലെ എടിഎമ്മില്‍ നിന്ന് പണം പിന്വലിക്കുന്നമ്പോള് എടിഎം മെഷീന് സമീപത്തായി എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന സ്ക്കിമ്മര് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ലായെന്ന് ഉറപ്പുവരുത്തണം. സൈബര്‍ക്രൈം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇക്ബാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: